Monday 25 August 2014

മദര്‍ തെരേസ







 മദര്‍ തെരേസ
അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു[1] മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംക്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു.

മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു[2]. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു[3][4].
ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട് . അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്[5]. ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.

മദർ തെരേസക്ക് ബംഗാളി, സെർബോ-ക്രൊയേഷ്യൻ, അൽബേനിയൻ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു[6].

ആദ്യകാലം

ഓട്ടമൻ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്ള സ്കോപ്യായ് എന്ന സ്ഥലത്താണ് ആഗ്നസ് ജനിച്ചത്. ഇത് ഇന്നത്തെ മാസിഡോണിയയുടെ ഭാഗമാണ് [7]. അൽബേനിയക്കാരായിരുന്നു ആഗ്നസിന്റെ മാതാപിതാക്കൾ[8]. അച്ഛൻ നിക്കൊളായ് വടക്കൻ അൽബേനിയക്കാരനും അമ്മ ദ്രാനാഫൈൽ ബെർനായി, വെനീസിനടുത്തുള്ള ഗ്യാക്കോവെയിക്കാരിയും ആയിരുന്നു. ആഗ്നസിനെകൂടാതെ ഒരു മകനും,മകളും കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. ഏറ്റവും ഇളയ കുട്ടിയായിരുന്നു ആഗ്നസ്. കത്തോലിക്കാ സ്റ്റേറ്റ് സ്കൂളിലും, സേക്രഡ് ഹാർട്ട് പള്ളിയിലുമായാണ് സ്കൂൾ വിദ്യാഭ്യാസം ഇവർ പൂർത്തിയാക്കിയത്[9]. റോമൻ കത്തോലിക്കാ വിശ്വാസങ്ങൾക്കനുസരിച്ച് വളർത്തപ്പെട്ട ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോൾ അച്ഛൻ മരിച്ചു[൧]. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ പള്ളിയിൽ ധാരാളം സമയം ചിലവഴിക്കുമായിരുന്നു ആഗ്നസ്. അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്. കൂടാതെ അമ്മ പാരിഷ് കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാൻ മക്കളെ നിർബന്ധിക്കുമായിരുന്നു[10]. സഹായം അഭ്യർത്ഥിച്ചു വരുന്ന ആരേയും തിരിച്ചയക്കാൻ ആഗ്നസിനു കഴിഞ്ഞിരുന്നില്ല[11]. ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവനപ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ആഗ്നസ് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി ജീവചരിത്രങ്ങൾ പറയുന്നുണ്ട്. ആഗ്നസ് ഇന്ത്യയെക്കുറിച്ച് അറിയുന്നത് പോലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനായി പോയ ഒരു പുരോഹിതന്റെ കത്തിൽ നിന്നുമാണ് . ഏഷ്യയിലുള്ള വളരെ ദരിദ്രമായ ഒരു ഉപഭൂഖണ്ഡമാണ് ഇന്ത്യ എന്നു മാത്രമേ ആഗ്നസിനു അന്ന് മനസ്സിലായിരുന്നുള്ളു. ബംഗാളിലെ പാവപ്പെട്ട ജനങ്ങളെക്കുറിച്ചും, അവിടുത്തെ ജാതി സമ്പ്രദായത്തെക്കുറിച്ചും ആ കത്തിൽ നിന്നും ആഗ്നസിന് ഏകദേശ രൂപം ലഭിച്ചിരുന്നു. ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനു പോകുക എന്നൊരാഗ്രഹം അന്നേ ആഗ്നസിനുണ്ടായിരുന്നു[12]. പന്ത്രണ്ടാം വയസിലെത്തിയപ്പോൾ സന്യാസിനി ആകാൻ അവൾ തീരുമാനിച്ചുറച്ചിരുന്നു[13]. ചെറുപ്പത്തിൽ തന്നെ തന്റെ നിയോഗം പാവപ്പെട്ടവരെ സഹായിക്കുക എന്നതാണെന്ന് ആഗ്നസ് തിരിച്ചറിഞ്ഞിരുന്നുവെന്ന് മദർ തെരേസയുടെ ഒരു ബന്ധു ഓർമ്മിക്കുന്നു[11]. പതിനെട്ടാം വയസിൽ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീസഭയിൽ ചേർന്നു.

തുടർന്ന് ആഗ്നസ് അയർലണ്ടിലുള്ള ലൊറേറ്റോ ആശ്രമത്തിൽ ഇംഗ്ലീഷ് പഠനത്തിനായി അയക്കപ്പെട്ടു[14]. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിൽ അവർക്കു വേണ്ടി പ്രവർത്തിക്കുക എന്ന ആഗ്രഹം ആഗ്നസ് അപ്പോഴും മനസ്സിൽ നിന്നും ഉപേക്ഷിച്ചിരുന്നില്ല. ലോറെറ്റോ ആശ്രമം തങ്ങളുടെ ഇന്ത്യയിലുള്ള സ്കൂളുകളിൽ അദ്ധ്യാപകരാകാൻ താൽപര്യമുള്ളവരെ തിരഞ്ഞെടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്[12]. ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്. അങ്ങിനെ അവർ 1929-ൽ ഇന്ത്യയിലെത്തി. ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. മിഷണറിമാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ തെരേസയുടെ പേരാണ് അവർ സന്യാസിനീനാമമായി സ്വീകരിച്ചത്[15][16]. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു[17]. വിദ്യാലയത്തിൽ തെരേസ ഭൗമശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ബംഗാളി ഭാഷയിൽ മദർ പെട്ടെന്ന് പ്രാവീണ്യം നേടിയെടുത്തു. ഇത് അവർക്ക് ബംഗാളി തെരേസ എന്ന ഓമനപ്പേരു നേടിക്കൊടുത്തു[18].

അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ തനിക്കുചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലുണ്ടായ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയിരുന്നു. 1946 ഓഗസ്റ്റ് 16 നു നടന്ന കലാപത്തിൽ ഏതാണ്ട് 5,000 ത്തോളം ആളുകൾ മരിക്കുകയുണ്ടായി. അതിന്റെ മൂന്നിരട്ടി ജനങ്ങൾക്ക് മാരകമായി മുറിവേറ്റു[19]. കലാപം കാരണം ആശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷണദൗർലഭ്യം നേരിട്ടു,കുട്ടികൾ വിശപ്പുകൊണ്ടു കരഞ്ഞു. 300 ഓളം വരുന്ന കുട്ടികളുടെ വിശപ്പുകൊണ്ടുള്ള കരച്ചിൽ കണ്ടുനിൽക്കാനാകാതെ മദർ തെരേസ ഭക്ഷണം അന്വേഷിച്ച് ആശ്രമം വിട്ട് തെരുവിലലഞ്ഞു[20][21]. കലാപത്തിൽ പരുക്കേറ്റവർക്കായി നടത്തിയ രക്ഷാദൗത്യത്തിന്റെ കാഠിന്യംകൊണ്ട് മദർ തെരേസ മാനസികമായും ശാരീരികമായും തളർന്നു. തനിക്ക് ആത്മീയവും, ശാരീരികവുമായ ഒരു വിശ്രമം കൂടിയേ തീരുവെന്ന് മനസ്സിലാക്കിയ മദർ ആത്മീയ ധ്യാനത്തിനായി ഡാർജിലിംഗിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു[22].

1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺ‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാനുള്ള ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം[23]. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്[24]. ആ ദൈവവിളി നിരസിക്കുക എന്നത് വിശ്വാസത്തിനു നിരക്കാത്തതായിരുന്നേനെ എന്ന് മദർ തെരേസ പിന്നീട് ആ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ പറയാറുണ്ടായിരുന്നു[24]. 1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു[25]. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ഈ സമയത്ത് തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും കുറച്ചു കാലം പാട്നയിൽ താമസിക്കുകയും ചെയ്തിരുന്നു. ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് ആതുരശുശ്രൂഷമേഖലയിൽ ചെറിയ പരിശീലനം നേടുന്നതിനു വേണ്ടിയായിരുന്നു ഇത്[26]. ആശുപത്രിയിലെ പരിശീലനസമയത്ത് ഏതു തരം അസുഖം ബാധിച്ചുവന്നവരേയും മദർ തെരേസ ശുശ്രൂഷിക്കുമായിരുന്നുവെന്ന് അന്ന് കൂടെയുണ്ടായിരുന്ന ഒരു സന്യാസിനി ഓർമ്മിക്കുന്നു[27]. മോട്ടിജിൽ എന്ന സ്ഥലത്ത് ഒരു വിദ്യാലയം തുടങ്ങിയാണ് തെരേസ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു. അവർക്ക് പാലും, ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു. കൂടാതെ ഈ കുട്ടികളെ തുന്നൽപ്പണിപോലുള്ള ചെറിയ ജോലികളും പരിശീലിപ്പിച്ചിരുന്നു[28]. ക്രമേണ അശരണരരുടെയും വിശന്നുവലയുന്നവരുടെയും ഇടയിലേക്ക് മദർ തന്റെ സേവന മേഖല വ്യാപിപ്പിച്ചു. തെരേസയുടെ കാരുണ്യ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയാകർഷിച്ചു. അക്കാലത്തു തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മദർ തെരേസ ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങളെ ശ്ലാഘിക്കുകയുണ്ടായി [29][30].
മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാർ

പുതിയ പ്രവർത്തനമേഖലയിൽ ഒട്ടേറെ വിഷമഘട്ടങ്ങൾ തെരേസയ്ക്കു തരണം ചെയ്യേണ്ടതായി വന്നു. തുടക്കത്തിൽ സ്ഥിരമായ ഒരു വരുമാനമില്ലായിരുന്നു. അതുകൊണ്ടു തന്നെ,താൻ സംരക്ഷണമേറ്റെടുത്തവർക്ക് ഭക്ഷണം നൽകാൻ പലപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ യാചിക്കേണ്ടതായും വന്നു. പുതിയ പ്രവർത്തനമേഖലയിൽ കടുത്ത ഒറ്റപ്പെടലും മാനസിക സംഘർഷവും അനുഭവിച്ച തെരേസ സന്യാസഭവനത്തിലെ പഴയ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാൻ പോലും ആലോചിച്ചിരുന്നു. ഇരുണ്ട രാത്രികൾ എന്നാണ് ഈ കാലഘട്ടത്തെക്കുറിച്ച് മദർ പിന്നീട് ഓർമ്മിച്ചിട്ടുള്ളത്[31]. തന്റെ കഷ്ടപ്പാടുകളേക്കാൾ എത്രയോ വലിയ കഷ്ടപ്പാടുകളായിരിക്കും ദരിദ്രരും അശരണരരുമാ‍യ നിരവധിപേർ അനുഭവിക്കുന്നത് എന്ന ചിന്ത പുതിയ ദൌത്യത്തിൽ ഉറച്ചുനിൽക്കാനുള്ള മനസ്സാന്നിദ്ധ്യം നൽകിയതായി സിസ്റ്റർ തെരേസ തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്[32].
നിർമ്മൽ ഹൃദയ - കൽക്കട്ട

1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി[33]. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി[1]. മദർ തെരേസയുടെ ശിഷ്യയായിരുന്ന സുഭാഷിണി ദാസ് ആണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആദ്യം സന്നദ്ധപ്രവർത്തനത്തിനായി വന്നു ചേർന്നത്. മദർ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കിയ വേളയിൽ ഇവർ സിസ്റ്റർ.ആഗ്നസ് എന്ന പേരു സ്വീകരിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ശിഷ്യയായിരുന്ന മഗ്ദലീന ഗോമസും സംഘടനയിൽ സന്നദ്ധപ്രവർത്തകയായി ചേർന്നു[34].മിഷണറീസ് ഓഫ് ചാരിറ്റിയുടെ തുടക്കത്തിൽ പതിമൂന്നോളം അംഗങ്ങൾ മാത്രമേ പ്രവർത്തകരായി ഉണ്ടായിരുന്നുള്ളു. എന്നാൽ 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാർ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടായിരുന്നു. മദർ തെരേസയുടെ തന്നെ വാക്കുകളിൽ "വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെയും, സ്നേഹിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും സ്നേഹത്തോടുകൂടി പരിചരിക്കുക" എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.[35].

1959 ആയപ്പോഴേക്കും മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ കൽക്കട്ടക്കു പുറത്തേക്കു കൂടി വ്യാപിപ്പിക്കാൻ മദർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡെൽഹിയിലും, ഝാൻസിയിലും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സാന്നിദ്ധ്യം നിലവിൽ വന്നു. ബീഹാറിലെ റാഞ്ചിയിലെ ദരിദ്രഗ്രാമങ്ങളിലേക്ക് സന്യാസിനിമാരുടെ ഒരു സംഘത്തെ മദർ തെരേസ അയച്ചു. കൂടാതെ മുംബൈയിലും മിഷണറീസ് ഓഫ് ചാരിറ്റി തങ്ങളുടെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. മുംബൈയിലും കൽക്കത്തയിലെ നിർമ്മൽ ഹൃദയ പോലൊരു ശരണാലയം മദർ സ്ഥാപിച്ചു[36].

1970 ൽ മദർ തെരേസയെക്കുറിച്ച് ബി.ബി.സി ടെലിവിഷൻ നിർമ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതികൾ മിഷണറീസ് ഓഫ് ചാരിറ്റിയിൽ സന്നദ്ധപ്രവർത്തകരായി ചേരാൻ സമ്മതം പ്രകടിപ്പിച്ച് മദറിനെ ബന്ധപ്പെടുകയുണ്ടായി. 139 പുതിയ പെൺകുട്ടികളാണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആ വർഷം ചേർന്നത്[36]. ഈ ടെലിവിഷൻ പരിപാടി കണ്ട് ആകെ 585 ഓളം പേർ സമ്മതം പ്രകടിപ്പിച്ച് എത്തിയിരുന്നുവെങ്കിലും, അനുഭവസമ്പത്തുള്ള 139 പേരേയാണ് മിഷണറീസ് ഓഫ് ചാരിറ്റി തിരഞ്ഞെടുത്തത്[37].

No comments:

Post a Comment