Thursday 25 September 2014

LATEST NEWS
  Sep 25, 2014
മംഗള്‍യാനില്‍നിന്ന് ചൊവ്വയുടെ ആദ്യദൃശ്യമെത്തി

കോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാദൗത്യമായ 'മംഗള്‍യാന്‍' പകര്‍ത്തിയ ആദ്യ ദൃശ്യം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. 7300 കിലോമീറ്റര്‍ ഉയരെ നിന്നുള്ള ചൊവ്വാപ്രതലത്തിന്റെ ചിത്രമാണത്.

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (മോം) എന്ന മംഗള്‍യാന്‍ പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത.

ബുധനാഴ്ച വൈകുന്നേരത്തോടെ ചൊവ്വയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് ചിത്രങ്ങള്‍ മംഗള്‍യാന്‍ അയച്ചതായും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, വ്യാഴാഴ്ച പകല്‍ 11.20 ഓടെയാണ് മംഗള്‍യാനില്‍നിന്നുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ. അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്.

വളരെ അകലെ നിന്നുള്ളതാകയാല്‍ അത്ര വ്യക്തതയുള്ള ചിത്രമല്ല പുറത്തുവന്നിരിക്കുന്നത്.

സ്വന്തം പേടകത്തെ വിദൂരഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ വിജയിച്ചതിലൂടെ ഇന്ത്യ വന്‍കുതിപ്പാണ് നടത്തിയത്. അവിടെനിന്ന് ചിത്രം ഭൂമിയിലെത്തി തുടങ്ങിയതോടെ മംഗള്‍യാന്‍ ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇതുവരെ ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യദൗത്യം വിജയകരമായി ചൊവ്വയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയാണ് പ്രഥമദൗത്യം ചൊവ്വയില്‍ എത്തിച്ച ഏക രാഷ്ട്രം. മാത്രമല്ല, ചൊവ്വയിലെത്തിയ ആദ്യ ഏഷ്യന്‍ രാജ്യവും ഇന്ത്യയാണ്.

റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവ കഴിഞ്ഞാല്‍, ചൊവ്വയില്‍ സ്വന്തം പേടകമെത്തിച്ച നാലാമത്തെ ശക്തിയായി മംഗള്‍യാനിലൂടെ ഇന്ത്യ മാറി.

2013 നവംബര്‍ 5 നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി-സി25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഡിസംബര്‍ ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സൗരഭ്രമണപഥത്തിലെത്തി. 65 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയില്‍ വിജയകരമായി എത്തിയത്.

Wednesday 24 September 2014

മാർസ് ഓർബിറ്റർ മിഷൻ

2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി ഇത് മംഗൾയാൻ (ഇംഗ്ലീഷ്: Mangalyaan, സംസ്കൃതം: मंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.[8] കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.[9][10][11] 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[12] ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .[13]

Monday 22 September 2014

LATEST NEWS
  Sep 22, 2014
മംഗള്‍യാന്‍: 'പരീക്ഷണ ജ്വലനം' വിജയം

ബാംഗ്ലൂര്‍: മംഗള്‍യാനെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിര്‍ണായകമായ 'പരീക്ഷണ ജ്വലനം' വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വായുടെ ഭ്രമണപഥത്തിലെത്തുക.

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (എം.ഒ.എം) എന്ന മംഗള്‍യാനിലെ പ്രധാന യന്ത്രമായ 'ലാം' (ലിക്വിഡ് അപോജീ മോട്ടോര്‍) നാല് സെക്കന്‍ഡ് നേരം പരീക്ഷണാര്‍ഥം ജ്വലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമാസം വിശ്രമത്തിലായിരുന്ന ലാം യന്ത്രത്തെ ഉണര്‍ത്താനുള്ള പരീക്ഷണ ജ്വലനം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഗവേഷകര്‍ കണ്ടിരുന്നത്.

ലാം യന്ത്രത്തിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഉച്ചയ്ക്ക് 2.50 ന് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ അറിയിച്ചു. ഇതോടെ, ബുധനാഴ്ചത്തെ നിര്‍ണായക ദൗത്യം വിജയത്തിലെത്തുമെന്ന് ശുഭപ്രതീക്ഷ വര്‍ധിച്ചു.

വിക്ഷേപിച്ചതു മുതല്‍, 'മംഗള്‍യാന്‍' ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വികസിപ്പിച്ചത് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്. ഭൂമിയുടെ സ്വാധീനം വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.

പത്തുമാസമായി യന്ത്രം വിശ്രമത്തിലാണ്. മറ്റൊരു ബഹിരാകാശദൗത്യത്തിലും ഇത്ര നീണ്ട ഇടവേളയുണ്ടായിട്ടില്ല. നീണ്ടവിശ്രമത്തിനുശേഷം 'ലാം' പ്രവര്‍ത്തിക്കുമോയെന്ന് അറിയാനാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ യന്ത്രത്തെ ഉണര്‍ത്തി നോക്കിയത്.

Friday 19 September 2014

 
LATEST NEWS
  Sep 20, 2014
അഭിപ്രായം കുറിക്കാം; ഐ.എസ്.ആര്‍.ഒ.യുടെ സമ്മാനം നേടാം
 
 
ഇനി 4 നാള്‍


ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം നിര്‍ണായകഘട്ടത്തിലേക്ക് കടക്കാന്‍ നാലുനാള്‍ മാത്രമിരിക്കെ, രാജ്യത്തെ ശാസ്ത്രസമൂഹത്തിന്റെ ആവേശത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. 'ചിയര്‍ ഇന്ത്യ ടു മാര്‍സ്' എന്ന മത്സരത്തിലൂടെ ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.)യാണ് ഇതിന് അവസരമൊരുക്കുന്നത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കുമാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകൂ. 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷനെ(എം.ഒ.എം.)പ്പറ്റി അഭിപ്രായങ്ങള്‍, ഇന്‍ഫോഗ്രാഫിക്‌സ്, വീഡിയോ എന്നിവയൊക്കെ ഐ.എസ്.ആര്‍.ഒ.യുടെ ഫേസ്ബുക്ക് പേജില്‍ സമര്‍പ്പിക്കാം. സപ്തംബര്‍ 20 മുതല്‍ 23 വരെ ദിവസവും മല്‍സരമുണ്ട്.

ആദ്യദിനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പകല്‍ രണ്ടിനകം സൃഷ്ടികള്‍ സമര്‍പ്പിക്കണം. ഐ.എസ്.ആര്‍.ഒ.യുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് 'പോസ്റ്റ്' ചെയ്യേണ്ടത്. സൃഷ്ടികള്‍ക്ക് കിട്ടുന്ന 'ലൈക്കു'കളുടെ എണ്ണം വിജയിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡമായിരിക്കും. വിജയിക്ക് ഐ.എസ്.ആര്‍.ഒ.യുടെ സവിശേഷ സമ്മാനം തപാലിലൂടെ എത്തിക്കും.

Friday 5 September 2014

ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ജി.എച്ച്.എസ്. പെരഡാലയില്‍ നടന്ന കമ്പ വലി മല്‍സര വിജയികള്‍

Thursday 4 September 2014

Onam Festival - Pookalam competition - I Place X A
Onam Festival - Pookalam competition - II Place IX A
Onam Festival - Pookalam competition - III Place IX C
അദ്ധ്യാപക ദിന ആശംസകള്‍ നേര്‍ന്നു.
പെരഡാല : ജി.എച്ച്.എസ്.പെരഡാലയില്‍ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പുതിയതായി നിയമിക്കപ്പട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി വാരിജ. എം. എല്ലാ അദ്ധ്യപകര്‍ക്കും ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍പ്പിക്കുവാനുള്ള ഒരുക്കങ്ങള്‍ സ്കൂളില്‍ പൂര്‍ത്തിയാക്കി.
ഓണാഘോഷ പരിപാടികള്‍ സ്കൂളില്‍ ആരംഭിച്ചു.
കുട്ടികള്‍ ക്ലാസ്സടിസ്ഥാനത്തില്‍ പൂക്കളം തീര്‍ത്തു.